Saturday 30 March 2013

കൃഷ്ണപ്രിയ,ഖൈറുന്നീസ, പേരറിയാത്ത പിഞ്ചു പൈതൽ  
ഇന്ന് വെള്ളിയാഴ്ച, കൃഷ്ണപ്രിയയെ ഓര്‍ക്കുന്നുണ്ടോ....!? 
ഇതുപോലെ ഒരു വെള്ളിയാഴ്ചയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള സ്ക്കൂള്‍ വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ എന്ന പന്ത്രണ്ടു വയസുകാരി കൊച്ചു മിടുക്കിയെ അയല്‍വാസിയായ ഒരു നരാധമന്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നത്. അതു കഴിഞ്ഞ് അധികം വൈകാതെ മലപ്പുറം ജില്ലയിലെ തന്നെ കൊണ്ടോട്ടിയില്‍ ഖൈറുന്നീസ എന്ന ഇതേ വയസുള്ള ബാലികയും മദ്രസാ പഠനത്തിനായി പോകുമ്പോള്‍ ഇത്തരം ദുരന്തത്തിന് ഇരയായി. ഇന്നിതാ പേരുപോലും അറിയാത്ത ഒരു പിഞ്ചു പൈതലും കാമപേക്കൂത്തിന്റെ ദയനീയ സാക്ഷ്യപത്രമായി മുന്നില്‍ നില്‍ക്കുന്നു. മുഴുവന്‍ പുരുഷ വര്‍ഗത്തേയും ലജ്ജിപ്പിക്കുന്ന ജീവിക്കുന്ന രക്തസാക്ഷിയായി. തനിക്കെന്താണ് സംഭവിച്ചെതെന്നും അതിന് കാരണക്കാരന്‍ ആരാണെന്നും ഒന്നും അവള്‍ക്കറിയില്ല. നാളെ അവള്‍ തന്റെ നിഷ്‌കളങ്ക മുഖവുമായി ഈ വര്‍ഗത്തെ നോക്കി പുഞ്ചിരിക്കും. മനസുരുകുന്ന ആ പുഞ്ചിരി ഏറ്റുവാങ്ങുവാന്‍ കരുത്തുള്ളവര്‍ പുരുഷവര്‍ഗത്തില്‍ ആരുണ്ട്.......! ലജ്ജിക്കുന്നു എന്റെ വര്‍ഗമേ.... ഞാനും നിന്നിലൊരംഗമായിപ്പോയല്ലോ....!!

മതം ഒരു കൂട്ട ഭ്രാന്ത് 
മതഭ്രാന്തിനു കാല ദേശാന്തരങ്ങളില്ല, "പണ്ഡിത" പാമര വൈചാത്യങ്ങളില്ല. വിവേക ശൂന്യരായ , സ്വതന്ത്ര ചിന്താശേഷിയില്ലാത്ത ആരെയും ആ ഭ്രാന്തു പിടികൂടും. ഭ്രാന്തന്മാരുടെ എണ്ണ കൂടുതല്‍ വിവേകമതികളെ അളക്കാനുള്ള മാനദന്ധമായി എടുക്കരുത്....

Friday 29 March 2013

ലോകാ സമസ്താ യന്ത്ര വൽക്രുതായ സുഖിനോ ഭവന്തു 
പ്രകൃതിപരവും യുദ്ധപരവുമായ പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് ഏറെ ക്ലേശിക്കുന്ന ജപ്പാൻ എന്ന ദ്വീപു സമൂഹത്തെ, ലോകത്തിലെ തന്നെ വൻ സാമ്പത്തിക ശക്തിയാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഒരു ഘടകം, അവരുടെ സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനവും അത് വികസിപ്പിച്ചു മറ്റു രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്തതും ആയിരുന്നു. ഇന്ത്യ അടക്കമുള്ള വികസ്വര- അവികസിത രാഷ്ട്രങ്ങളെല്ലാം തന്നെ ജപ്പാന്റെ യന്ത്ര സാമഗ്രികളുടെ ഉപഭോക്താക്കളാണ്. അതുകൊണ്ട് തന്നെ ഇന്നും ജപ്പാൻ ഒരു വൻ സാമ്പത്തിക ശക്തിയായി തുടരുന്നു.

ജപ്പാനെ പിന്തുടർന്ന് ഇന്ത്യയും വരും നാളുകളിൽ ഒരു സാമ്പത്തിക ശക്തിയായി പരിണമിക്കാൻ പോകുന്നു വന്നതാണ് വസ്തുത. ഇന്ത്യയുടെ ഈ മേഖലയിലെ മുന്നേറ്റത്തിനു ചുക്കാൻ പിടിക്കുന്നതാകട്ടെ നമ്മുടെ കൊച്ചു കേരളവും...! ഇപ്പോൾ തന്നെ ഗൾഫിലെക്കടക്കം ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും കേരളത്തിലെ ഒരൊറ്റ വ്യക്തിയുടെ ഫാക്റ്ററിയിൽ നിർമ്മിക്കുന്ന യന്ത്രങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഈ യന്ത്രങ്ങളാകട്ടെ ലോകത്ത് മറ്റൊരാൾക്കും നിർമ്മിതിയിൽ അനുകരിക്കാനാവാത്ത അതീവ ശക്തി വിശേഷങ്ങളുള്ളവയും ...!! വരും നാളുകളിൽ ഈ യന്ത്ര വില്പ്പന ഇനിയും വർദ്ധിക്കും എന്നാണു കണക്കു കൂട്ടപ്പെടുന്നത് . കേരളീയരായ ഒരോരുത്തർക്കും ഈ വിസ്മയകരമായ മുന്നേറ്റത്തിൽ അഭിമാനിക്കാം, "ലോകാ സമസ്താ യന്ത്രവൽക്രുതായ സുഖിനോ ഭവന്തു ..! മാഷാ ആറ്റുകാൽ രാധാകൃഷ്ണൻ"...!!

വാൽകഷ്ണം : ലോകത്തുള്ള സകലമാന ജനങ്ങളുടെയും പ്രശ്ന പരിഹാരം ഗണിച്ചു കാണുന്ന ടിയാൻ, സ്വന്തം മകളെ കാണാതായപ്പോൾ ഗണിച്ചു നോക്കാൻ ഏൽപ്പിച്ചത് കേരള പോലീസിനെ ...!!

ദൈവത്തിന്റെ അശ്ലീല ദൃഷ്ട്ടാന്തങ്ങൾ 
മത്സ്യങ്ങളുടെയും മൃഗങ്ങളുടെയും പുറത്ത്, പച്ചക്കറിയിൽ, പഴങ്ങളിൽ, ആകാശത്ത്, വെള്ളത്തിൽ ഒക്കെ തന്റെ നാമവും ചിത്രങ്ങളും ഇഷ്ട്ട ചിഹ്നങ്ങളുമൊക്കെ അച്ചടിച്ചു കൊണ്ട് വിശ്വാസികൾക്ക് ദൃഷ്ട്ടാന്തം നല്കുന്ന ദൈവം തന്നെയാണ് പ്രകൃതിയിൽ ഇങ്ങനെ പച്ചയായി " അശ്ലീല " പ്രദർശനം നടത്തുന്നതും. എന്ത് ദൃഷ്ട്ടാന്തമാണാവോ ദൈവം ഈ അടയാളങ്ങളിലൂടെ വിശ്വാസികൾക്ക് നല്കുന്നത് ......!!?
മന്ദ ബുദ്ധികളുടെ ദൈവിക  ദൃഷ്ട്ടാന്തങ്ങൾ
ദൈവങ്ങൾ തങ്ങളുടെ അസ്ഥിത്വം തെളിയിക്കുന്നതിന് ദൃഷ്ട്ടാന്തങ്ങൾ നല്കുന്നു .....മത്സ്യങ്ങളുടെയും മൃഗങ്ങളുടെയും പുറത്തു, പച്ചക്കറിയിൽ, പഴങ്ങളിൽ, മാംസത്തിൽ ,ആകാശത്ത്,വെള്ളത്തിൽ, കോഴി തലയിൽ,മരത്തിൽ അങ്ങനെ അങ്ങനെ ....... 

ഇസ്ലാമിന്റെ ദൈവമാണ് തെളിവുകൾ നൽകുന്നതിൽ മുന്നിട്ടു നില്ക്കുന്നത്. പുള്ളി അറബിയിലാണ് സ്ഥിരം തെളിവ് നൽകുന്നത്. പുള്ളിക്ക് ആകെ അറിയുന്ന ഭാഷ അറബി മാത്രമാണ് എന്ന വിമര്ശനം പണ്ടേ നിലനില്ക്കുന്നുണ്ട്, അത് സ്ഥിരീകരിക്കുന്നതാണ് പുള്ളിയുടെ തെളിവുകളും...!! മറ്റു ദൈവങ്ങളും മോശമല്ലാതെ തെളിവ് നല്കുന്നു ,തന്റെ പുത്രന്റെ ചിത്രം തന്നെ വരച്ചു കാണിച്ചു കൊണ്ടാണ് ക്രൈസ്തവ ദൈവം ദൃഷ്ട്ടാന്തം നല്കുന്നത്.....!!

ഏതായാലും "ചിന്തിക്കുന്ന" മന്ദബുദ്ധികൾക്ക് ദൃഷ്ട്ടാന്തം ഉണ്ട് "ദൈവം ഒന്നല്ല, ഒന്നിലേറെ ഉണ്ടെന്ന് ...!!!

ഹൈന്ദവ കപട "ശാസ്ത്ര"ങ്ങൾ ശാസ്ത്രീയമായി  തെളിയിക്കുന്നവർക്ക് പാരിതോഷികം 
നിരീക്ഷണ പരീക്ഷണങ്ങള്‍ കൊണ്ട് തെളിയിക്കപ്പെട്ട തെളിയിക്കപ്പെടാവുന്ന ഭൌതിക സത്യങ്ങളെയാണ്‌ ശാസ്ത്രമായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ എന്ത് അസംബന്ധത്തിന്റെയും വാലായി 'ശാസ്ത്രം' എന്ന വാക്ക് കൂട്ടിച്ചേര്‍ത്തു തെറ്റിദ്ധരിപ്പിച്ചു ഉപജീവനത്തിനു ഉപയോഗിച്ചിരുന്ന ഭാരതീയ കുടില ബുദ്ധികളില്‍ വിരിഞ്ഞ ചില ശാസ്ത്രങ്ങളാണ് താഴെ ചിത്രത്തിലുള്ളത്. സത്യത്തിന്റെ ഒരു തരിമ്പു പോലും ഇല്ലാത്ത കപടശാസ്ത്രങ്ങള്‍ ...!!
തത്വമസിയും അഹം ബ്രഹ്മാസ്മിയും   
ഭാരതീയ തത്വചിന്തയിൽ നാത്സിക്യത്തിനുള്ള പങ്കു ചെറുതല്ല,ഷഡ് 
ദർശനങ്ങളിൽ ദൈവം (ബ്രാഹ്മം ) എന്ന ആശയത്തെ തന്നെ പ്രാചീന കാലം മുതൽ നിരാകരിക്കുന്ന,ചോദ്യം ചെയ്യുന്ന ചാർവാക ദർശനത്തിലാണ് ഭാരതീയ നാസ്തിക്യ ചിന്തയുടെ അടിവേര് കിടക്കുന്നത്. അതായത് ഒരു തത്വചിന്താ എന്ന നിലയിൽ മൂവായിരത്തിലധികം പഴമ അവകാശപെടാവുന്ന ഒന്നാണ് ഭാരതീയ നാൽസിക്യം. 

ബഹുഭൂരി പക്ഷം വരുന്ന ദർശനങ്ങളുടെ പിന്തുണ ഉണ്ടായിട്ടും തള്ളേണ്ടതിനെ കൊള്ളുകയും കൊള്ളേണ്ടതിനെ തള്ളുകയും ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത് ...! മറിച്ചായിരുന്നെങ്കിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ഏക നാസ്തിക രാഷ്ട്രമാകുമായിരുന്നു ഭാരതം.
എന്നാൽ ഇതിനു നേര് വിപരീതമായി ഇന്ന് നാട് അറിയപ്പെടുന്നത് മുപ്പത്തിമൂന്നു മുക്കോടി ദൈവങ്ങളുടെ പേരിലുള്ള വൈവിധ്യമാർന്ന അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിലാണ്.

വിശ്വാസന്തിന്റെ പേരിൽ മോക്ഷത്തിനും ശാന്തിക്കും വേണ്ടി തീർഥാടനനം നടത്തിയും വഴിപാടുകൾ നേര്ന്നും ഒക്കെ അസംതൃപ്തിയോടെ അലയുന്ന ഈ ജനത അറിയുന്നില്ല തങ്ങളുടെ യഥാർത്ഥ തത്വചിന്തയിൽ ദൈവം ഒന്നുമല്ല എന്ന സത്യം.

ദൈവത്തിന്റെ വാഹന നിർമ്മാണം   
ദൈവം വാഹന നിര്‍മാണം നടത്തുന്നുണ്ടോ ..!? നമ്മുടെ പൊതു നിരത്തുകളിലെ വാഹന നിരീക്ഷണം നടത്തിയാല്‍ ഇല്ലന്നു പറയാനാവില്ല. എത്രയോ വണ്ടികള്‍ ദൈവം "സമ്മാനി"ച്ച വകയില്‍ ഓടികൊണ്ടിരിക്കുന്നു, ശാസ്ത്രം ഇവിടെ വെറും നോക്കുകുത്തി . 

ശാസ്ത്രം അതിന്റെ സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ നിരന്തര പരിഷ്ക്കരണ പ്രക്രിയയിലൂടെയാണ് നാം ഇന്നനുഭവിക്കുന സൌകര്യങ്ങളെല്ലാം രൂപപ്പെടുത്തിയിട്ടുള്ളത്.ശാസ്ത്രത്തിന്റെ ഈ നേട്ടങ്ങള്‍ക്കെല്ലാം നിദാനം, മനുഷ്യന്റെ ബുദ്ധി വൈദഗ്ദ്ധ്യം ഒന്നുമാത്രമാണ്. മറ്റു പ്രകൃത്യാതീത ഇടപെടലുകളൊന്നും ശാസ്ത്രത്തിനു ഇന്നുവരെ കൈപറ്റേണ്ടി വന്നിട്ടില്ല . അങ്ങനെ ഒരു സഹായവും ശാസ്ത്രത്തിനു ആവശ്യവുമില്ല. നാം ഇന്ന് ഉപയോഗിക്കുന്ന ഒരു മോട്ടോര്‍ ബൈക്ക് അല്ലങ്കില്‍ ഒരു കാര്‍, എല്ലാം പടി പടിയായിട്ടുള്ള ശാസ്ത്ര സംഭാവനയുടെ ഫലമാണ്.
ഇനിയും അവയെല്ലാം മനുഷ്യ പ്രയത്നാടിസ്ഥാനത്തില്‍ പരിഷ്ക്കരിച്ചു കൊണ്ടിരിക്കാം.

ശാസ്ത്രത്തിന്റെ ഈ സൌകര്യങ്ങളെല്ലാം ശാസ്ത്രത്തെ നിശിതമായി എതിര്‍ക്കുന്ന ശാസ്ത്രത്തിന്റെ ആജന്മ ശത്രുവായ മതവും മതവാദികളും ഉപയോഗപ്പെടുത്തുന്നുണ്ട്. അതില്‍ അവകാശം സ്ഥാപിക്കാന്‍ വരെ തങ്ങളുടെ ഗ്രന്ഥങ്ങള്‍ ദുര്‍ വ്യാഖ്യാനിച്ചു പലപ്പോഴും മതങ്ങള്‍ മത്സരിക്കാരുമുണ്ട്. മാത്രമല്ല ഇവയെല്ലാം ദൈവിക സംഭാവനയാണെന്ന് വരെ ഇത്തരക്കാര്‍ വ്യാഖ്യാനിക്കും. ശാസ്ത്ര സംഭാവനകളായ വാഹനങ്ങളുടെ പുറത്തെല്ലാം തങ്ങളുടെ മത ചിഹ്ന്നങ്ങളും ദൈവിക വാഴ്തലുകളും അത് തങ്ങളുടെ ദൈവത്തിന്റെ പാരിതോഷികമാണെന്ന് വരെ (gift of god), ഇത്തരക്കാര്‍ യാതൊരു ഉളുപ്പുമില്ലാതെ ആലേഖനം ചെയ്തു വെക്കുന്നു.

ശാസ്ത്രത്തെ എതിര്‍ക്കുകയും സൌകര്യ പൂര്‍വ്വം ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മതരീതി ഒരിക്കലും ആശാസ്യമല്ല. ഒന്നുകില്‍ എതിര്‍ക്കുക അല്ലങ്കില്‍ ശാസ്ത്രത്തെ പിന്‍പറ്റാന്‍ തയ്യാറാവുക.

  ആറ്റുകാൽ പൊങ്കാലയും നൂറുൽ ഇസ്ലാം യൂണിവെർസിറ്റിയും 
യൂണിവേര്‍സിറ്റി ആണെത്രേ......യൂണിവേര്‍സിറ്റി....!! ഇങ്ങനെയും ഉണ്ടോ യൂണിവേര്‍സിറ്റികള്‍ ..!!!
കാറി തുപ്പേണ്ട ദൈവങ്ങളും മത ചിഹ്ന്നങ്ങളും 
ലോകത്താകമാനം ലക്ഷകണക്കിനു വിശ്വാസികള്‍ പട്ടിണിയുടെയും പരിവട്ടതിന്റെയും നിലയില്ലാകയത്തിലേക്ക് മുങ്ങി താഴ്ന്നു കൊണ്ടിരിക്കുമ്പോള്‍, തങ്ങളുടെ ദൈവങ്ങളെ, മതചിഹ്നങ്ങളെ, ആരാധനാലയങ്ങളെ, കൊടിമരങ്ങളെ എല്ലാം മോടി പിടിപ്പിച്ചും ഉയരം കൂട്ടിയും സ്വര്‍ണ്ണം പൂശിയും ധൂര്‍ത്തടിക്കുകയാണ് മതനേതൃത്വവും പൌരോഹിത്യവും. 

മതം ധൂര്‍ത്തടിക്കുന്ന പണം മതി എത്രയോ ദാരിദ്ര്യങ്ങള്‍ക്ക് പരിഹാരമേകാന്‍, എന്നാല്‍ അതു മത ഡ്യൂട്ടിയല്ല, തങ്ങളുടെ വിശ്വാസങ്ങളെയും ദൈവങ്ങളെയും സംരക്ഷിക്കുക എന്നതുമാത്രമാണ് ആ ലിസ്റ്റിലെ പ്രഥമ കര്‍ത്തവ്യം. വിശ്വാസങ്ങളെയും ദൈവങ്ങളെയും സംരക്ഷിക്കാന്‍ വാളെടുക്കാനും മതം തയ്യാറാകും.

തങ്ങളുടെ ദൈവങ്ങളുടെയും മതചിഹ്നങ്ങളെയും നേര്‍ക്ക്‌ ഒന്ന് കാറിതുപ്പി പ്രതികരിക്കാന്‍ പോലും ചെയ്യാന്‍ പാടില്ലാത്ത വിധം മതം വിശ്വാസികളില്‍ കുത്തിവെക്കപെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. എല്ലാം തങ്ങളുടെ "കരുണാമയനായ" ദൈവത്തിന്റെ വിധി എന്ന രീതിയില്‍., ആ ദൈവിക വിധിയെ പഴിക്കരുത്, ചോദ്യം ചെയ്യരുത്, അത്തരം ചിന്തകള്‍ തന്നെ ദൈവനിന്ദയാണ്. മരണാനന്തര ജീവിത സൌഖ്യത്തിനു കൂടുതല്‍ പ്രയാസമേകുന്നതുമാണ്.

പർവ്വതങ്ങളും ദൈവങ്ങളും 
അന്യമതങ്ങളെയും അവരുടെ വിശ്വാസാചാരങ്ങളെയും തുറന്നു കാണിക്കാനും എതിര്‍ക്കാനും അതീവ വ്യഗ്രത കാണിക്കുന്ന മതമാണ്‌ ഇസ്ലാം. ഇതിനു വേണ്ടി മാത്രമായി സംവാദങ്ങളും പ്രസിദ്ധീകരണങ്ങളും ചാനലുകളും പ്രഭാഷണങ്ങളും നടത്തുന്ന ഇസ്ലാം, ഇതിലൂടെയെല്ലാം തങ്ങളുടെ മതം മാത്രമാണ് ശാസ്ത്രീയമെന്നും സത്യമെന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായെതെന്നും യഥാര്‍ത്ഥ വിമോചന മാര്‍ഗമെന്നും സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു . ക്രൈസ്തവന്റെ വേദഗ്രന്ഥവും ത്രിത്വവും ദൈവപുത്രനും ഹൈന്ദവന്റെ വിഗ്രഹാരാധനയും, കല്ല്‌ കട്ട തുടങ്ങിയ എല്ലാ ആരാധനകളെയും ഇസ്ലാം അതിനിശിതമായി വിമര്‍ശന വിധേയമാക്കാറുണ്ട്. എന്നാല്‍ അപ്പോഴൊന്നും സ്വന്തം മതത്തിലെ സമാന ആരാധനകളെയും അനുഷ്ടാന രീതികളെയും ഇസ്ലാം തന്ത്ര പൂര്‍വ്വം മറച്ചു വെക്കുകയോ അല്ലങ്കില്‍ അവയെയെല്ലാം പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി അവതരിപ്പിക്കുകയോ ആണ് ചെയ്യാറുള്ളത്.

ദൈവങ്ങള്‍ക്ക് പര്‍വതങ്ങളുമായി അഭേദ്യ ബന്ധമുണ്ട്. പ്രമുഖ മതങ്ങളുടെ ആരാധനയുമായി ബന്ധപെട്ട ഒരു ചിഹ്നമാണ് പര്‍വതങ്ങള്‍ . മിക്ക മതങ്ങളിലും പര്‍വത മഹനീയത കാണാനാകും . ഹൈന്ദവ ദൈവങ്ങളില്‍ പലരും പര്‍വത മുകളിലാണ് നിവസിക്കുന്നത്.ശിവന്‍ കൈലാസം,അയ്യപ്പന്‍ ശബരിമല, സുബ്രഹ്മന്യന്‍ പഴനിമല ഇങ്ങനെ ധാരാളം മലകളുമായി ബന്ധപെട്ട ആരാധനാ കേന്ദ്രങ്ങളെയും ദൈവങ്ങളെയും വടക്കന്‍ സംസ്ഥാനങ്ങളിലും കാണാം, കൊടുങ്കാറ്റും പേമാരിയും ഉണ്ടായ സമയത്ത് ഗോവര്‍ധന ഗിരി തന്നെ പൊക്കി കുടയാക്കി പിടിച്ചാണ് കൃഷ്ണന്‍ തന്റെ പ്രജകളെ സംരക്ഷിച്ചത്. ഒരു മലയൊക്കെ ഒറ്റ കൈകൊണ്ട് പൊക്കി പിടിച്ചു നില്‍ക്കാനുള്ള ആരോഗ്യമുള്ളവനായിരുന്നു കൃഷ്ണന്‍...!! ...,! മറ്റൊരു ദൈവമായ ഹനുമാന്‍ മല തന്നെ നിഷ്പ്രയാസം കയ്യിലെടുത്തു പറന്ന സംഭവവും രാമായണം വ്യക്തമാക്കുന്നു. ഇതെല്ലാം ഹൈന്ദവ മലകള്‍...!!........ ..!,കെട്ടുകഥകള്‍, ആയുക്തികം ....!! .

ഖുറാനും പര്‍വതങ്ങളെ ഒരുപാട് സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നു. ഖുറാനിലെ ഒരദ്ധ്യായത്തിന്റെ പേര് തന്നെ "പര്‍വതങ്ങള്‍" " എന്ന അര്‍ഥം വരുന്നതാണ്. ഖുറാന്‍ അനുസരിച്ച് പര്‍വതങ്ങള്‍ സൃഷ്ടിക്കപെട്ടത്‌ തന്നെ ഭൂമി മനുഷ്യരെയും കൊണ്ട് ചെരിയാതിരിക്കാനാണ്. ഖുറാന്‍ അനുസരിച്ച് ചില പര്‍വതങ്ങള്‍ അല്ലാഹുവിന്റെ മത ചിഹ്നങ്ങളാണ് . "തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. .........." [ഖുറാന്‍ 2;158] അതുകൊണ്ട് തന്നെ ഹജ്ജു എന്ന ആരാധനാ കര്‍മത്തിലെ ഒരു മുഖ്യ അനുഷ്ട്ടാനമാണ് ഈ കുന്നുകളെ വലം വെക്കല്‍..., ഇവയൊന്നും കൂടാതെ വിവേകമുള്ള പര്‍വതങ്ങളെയും സംസാരിക്കുന്ന [ പാടുന്ന ] പര്‍വതങ്ങളെയും ഖുറാനില്‍ കാണാം .....

തീര്‍ച്ചയായും ദാവൂദിന്‌ നാം നമ്മുടെ പക്കല്‍ നിന്ന്‌ അനുഗ്രഹം നല്‍കുകയുണ്ടായി.( നാം നിര്‍ദേശിച്ചു: ) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം ( കീര്‍ത്തനങ്ങള്‍ ) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും നാം അദ്ദേഹത്തിന്‌ ഇരുമ്പ്‌ മയപ്പെടുത്തികൊടുക്കുകയും ചെയ്തു [ഖുറാന്‍ 34:10] ( പര്‍വതങ്ങളോട് കീര്‍ത്തനം ചൊല്ലാന്‍ പറയുന്ന അല്ലാഹുവാണോ, കീര്‍ത്തനം ചൊല്ലുന്ന പര്‍വതമാണോ ബുദ്ധി ശൂന്യന്‍ !??)

കീര്‍ത്തനം ചൊല്ലുന്ന പര്‍വതങ്ങളെ കടത്തി വെട്ടുന്നവയാണ് വിവേക ബുദ്ധിയുള്ള പര്‍വതങ്ങള്‍ ...... തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു. [ഖുറാന്‍ ; 33;72]......പര്‍വതങ്ങള്‍ക്കും തീരുമാനമെടുക്കാന്‍ കഴിവില്ലായ്മ, പേടി .....!!! [ ഇവയുടെ വ്യാഖ്യാനങ്ങള്‍ കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും ]

പര്‍വതം തന്നെ ഇളക്കിയെടുത്തു ജനങ്ങളുടെ തല മുകളില്‍ പിടിച്ചു ഭീഷണിപെടുത്തുന്ന ദൈവത്തെയും ഖുറാനില്‍ കാണാം ........" (തൂര്‍ ) പര്‍വ്വതത്തെ അവരുടെ മീതെ ഉയര്‍ത്തി പിടിച്ചു കൊണ്ട് നാം അവരോടു പ്രതിജ്ഞ വാങ്ങി" .[ഖുറാന്‍ 4;154] ........"നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. ( നാം പറഞ്ഞു: ) നാം നിങ്ങള്‍ക്ക്‌ നല്‍കിയത്‌ മുറുകെപിടിക്കുകയും, അതിലുള്ളത്‌ നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.".......[ഖുറാന്‍ 7;171] മുഹമ്മദിനു സലാം പറയുന്ന കല്ലുകളെയും മരങ്ങളെയും ഹദീസില്‍ കാണാം. പാപങ്ങള്‍ വലിച്ചെടുത്തു കറുത്ത് പോയ സ്വര്‍ഗത്തില്‍ നിന്നും വന്ന ഹസരുല്‍ ഹസ്വദിനെ ചുംബിക്കുന്നതും ചെകുത്താനെ കല്ല്‌ കൊണ്ട് എറിഞ്ഞു "കര്‍മം " നടത്തുന്നതും ഇസ്ലാമിക ദൈവികാരാധനയിലെ മുഖ്യ ചടങ്ങുകളാണ്. സ്വന്തം മത പര്‍വതങ്ങളും കല്ലുകളും സംസാരിക്കുന്നതും പാടുന്നതും തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധി കാണിക്കുന്നതിലും യാതൊരു അശാസ്ത്രീയതയും കാണാത്തവര്‍ അന്യ മതക്കാരന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നതില്‍ കാണിക്കുന്ന ആവേശം അപാരം തന്നെ.

ബാല പ്രസിദ്ധീകരണങ്ങളെപോലും നാണിപ്പിക്കുന്നതാണ് മത ഗ്രന്ഥങ്ങളിലെ ഇത്തരം കഥകളും അയുക്തിക വര്‍ണ്ണനകളും. എന്നാലും മതവക്താക്കള്‍ ഇവയെല്ലാം ശാസ്ത്രീയമെന്നു വാദിച്ചും പൊക്കി പിടിച്ചു നിര്‍ലജ്ജം വരുന്നത് കാണുമ്പോള്‍ സഹതപിക്കാനേ കഴിയൂ ...!!!