Saturday, 29 December 2012

നിഷ്കളങ്ക ബാല്യങ്ങളില്‍ വിഷം തളിക്കുന്ന  RSS
ആയിരത്തി തൊള്ളായിരത്തി ഇരുപത്തി മൂന്നില്‍ (1923 ) നാഗ്പൂരില്‍ രൂപം കൊണ്ട RSS എന്ന ഇന്ത്യ ഉപഭൂഖന്ഡത്തിലെ ഏറ്റവും വലിയ വര്‍ഗീയ -ഭീകരവാദ സംഘടന മതേതരത്വത്തിന് ഭീഷണിയായ ഒരു പ്രസ്ഥാനമാണെന്നതിനു ചരിത്രത്തിലുടനീളം തെളിവുകളുണ്ട്, ഇന്ത്യന്‍ മതേതരത്വത്തെ കശാപ്പു ചെയ്തു പകരം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എന്നതാണ് RSS ന്റെ ആത്യന്തിക ലക്‌ഷ്യം. ആ ലക്‌ഷ്യം കൈവരിക്കുന്നതിന് ഈ കപട രാജ്യസ്നേഹികള്‍ ഏതു നികൃഷ്ട്ട മാര്‍ഗവും അവലംബിക്കുമെന്നതും ചരിത്രസത്യം. സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍കാലങ്ങളില്‍ നിരോധനം നേരിട്ട ഈ സംഘടനക്കു ആയുധങ്ങള്‍ കൈവശം വെക്കാനും കായികാഭ്യാസതിനും ആയോധനാഭ്യാസതിനും പ്രത്യേകാനുമതി നല്‍കുന്നത് ഭരണഘടാ വിരുദ്ധവും തികഞ്ഞ വര്‍ഗീയ പക്ഷ പാതിത്വവുമാണ്. പിറന്നു വീഴുന്ന കുട്ടികളില്‍ പോലും ഈ ഹിന്ദുത്വവാഹകര്‍ തങ്ങളുടെ വര്‍ഗീയ വിഷം കുത്തിവെച്ചു വളര്‍ത്തുന്നത് ഈ സംഘടനയുടെ ഭീകരത വെളിപ്പെടുത്തുന്നു. സാമുഹ്യ ഭദ്രതക്കും മതേതരത്വത്തിനും ഭീഷണിയായ ഈ പാഴ് സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നുള്ളത് നിസംശയം ബോധ്യപ്പെടുന്ന സത്യം.
വിവാദത്തിനു തിരികൊളുത്താന്‍ വീണ്ടും മുഹമ്മദ്‌ സിനിമ 
മുസ്ലിങ്ങള്‍ പ്രവാചകനായി കണക്കാക്കുന്ന മുഹമ്മദിനെ കുറിച്ചുള്ള സിനിമ ഈ അടുത്ത കാലത്ത് ലോകത്തെമ്പാടും വലിയ വിവാദങ്ങളും കോലാഹങ്ങളും അഴിച്ചു വിട്ടിരുന്നു,ആ അലയൊലികള്‍ തീരും മുന്‍പേ ഇതാവരുന്നു മറ്റൊരു മുഹമ്മദിനെ പ്രമേയമാക്കിയുള്ള ചരിത്ര സിനിമ, രാജ്യാന്തര പ്രശസ്തിയുള്ള, മലയാളികള്‍ക്ക് പോലും സുപരിചിതനായ ഇറാനിയന്‍ സംവിധായകന്‍ മജീദ്‌ മജിദിയാണ് " Pbuh " എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുമായി കടന്നു വരുന്നത് ..! ഒട്ടുമിക്കവാറും ഷൂട്ടിംഗ് പൂര്‍ത്തിയായ ഈ ചിത്രം ഇപ്പോള്‍ തന്നെ ഇറാനിലെ "ഖൊമേനിസ"ക്കാര്‍ ഏറ്റു പിടിച്ചു കഴിഞ്ഞു. മുഹമ്മദിനെ കുറിച്ചുള്ള "സത്യസന്ധ"മായ ഒരു ചിത്രമാണ് ഇതെന്നാണ് മജിദിയുടെ വാദം, (സത്യസന്ധം തന്നെയാണ് പ്രശ്നം ) എന്നാല്‍ മുഹമ്മദിനെ വരക്കുന്നതോ, മുഹമ്മദിന്റെ ശില്‍പ്പമുണ്ടാക്കുന്നതോ, അദ്ദേഹത്തിന്റെ വേഷം സിനിമയില്‍ അഭിനയിക്കുന്നതോ, നല്ല കാര്യങ്ങള്‍ക്കാനെങ്കിലും ചീത്ത കാര്യങ്ങല്‍ക്കാനെങ്കിലും അത് അനിസ്ലാമികമാണ്, പ്രവാചക നിന്ദയാണ് എന്നാണു വെപ്പ്, അത്തരം ഒരു സാഹചര്യത്തിലാണ് മതമൌലികവാദികളുടെ വിഹാര കേന്ദ്രമായ ഇറാനില്‍ നിന്നും മജീദ്‌ മജീദി തന്റെ സംരംഭവുമായി മുന്നോട്ടു വരുന്നത്. ആനകള്‍ പങ്കെടുക്കേണ്ട ഒരു യുദ്ധ രംഗം ചിത്രീകരിക്കുന്നതിനു രാജസ്ഥാനിലെ മരുഭൂമി അനുവദിച്ചു കിട്ടുന്നതിനു ഇന്ത്യ ഗവണ്മെന്റിന്റെ അനുമതിക്കായി കാത്തു നില്‍ക്കുകയാണ് മജീദി, എന്നാല്‍ സിനിമ വിവാദമായേക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തോന്നുന്നു ഇന്ത്യ ഗവന്മെന്റ്റ് മജീദിക്ക് ഇതുവരെ ചിത്രീകരണാനുമതി നല്‍കിയിട്ടില്ല. കാത്തിരിക്കാം നമ്മള്‍ക്ക് മജീദിയുടെ സിനിമ വെളിച്ചം കാണുമോ, അതോ മജീദി തന്നെ വെളിച്ചം കാണുമോ എന്നറിയാന്‍.., കാരണം പണ്ട് ഇതുപോലെ മുഹമ്മദിന്റെ യഥാര്‍ത്ഥ ജീവിതം തുറന്നു കാട്ടിയ " 23 years: A Study of the Prophetic Career of Mohammad " എന്ന പുസ്തം രചിച്ചതിനാണ് അലിദാസ്തി എന്ന എഴുത്തുകാരനെ ഇറാനിയന്‍ ഗവന്മേന്റ്റ് മതനിന്ദയുടെ പേരില്‍ തുറുങ്കിലടച്ചത്,പിന്നീടദ്ദേഹം പുറംലോകം കണ്ടിട്ടില്ല.
ഒസാമ ബാല്‍താക്കറെ   
പരസ്പ്പര വിദ്വാഷ ജനകമായ മതസംഹിതകളുടെ രണ്ടു വക്താക്കളായിരുന്നു ലാദനും താക്കറെയും രണ്ടു പേരും തീവ്ര ഭക്തര്‍, ഈ അതിഭക്തി തന്നെയാണ് അവരെ അന്യ മത- വംശീയ വിദ്വേഷികളാക്കി തീര്‍ത്തതും അതിലൂടെ കൊലയാളികളാക്കിയതും. ജീവിതത്തിലുടനീളം ദൈവദാസരായി തുടര്‍ന്ന ഇവരെ ഇവരുടെ ദൈവങ്ങള്‍ കൈവെടിയുമോ..? ഇല്ല, അങ്ങനെ വിശ്വാസ വഞ്ചന കാണിക്കുന്നവനല്ല ദൈവം, തന്നെ അങ്ങേയറ്റം സ്നേഹിച്ച, സ്തുതിച്ച,കരാരുകളെല്ലാം പാലിച്ച ഈപാവങ്ങള്‍ക്ക് തീര്‍ച്ചയായും അവരവരുടെ ദൈവങ്ങള്‍, അവരര്‍ഹിക്കുന്ന പരിഗണന നല്കാതിരിക്കില്ല, ഹൂറികളും ശ്രേഷ്ട്ട ജന്മങ്ങളും ഇവര്‍ക്കായി കാത്തിരിക്കുന്നുണ്ടാവും .....! മാത്രമല്ല ഈ വഴിയിലൂടെ ഇനിയുമെത്രയോ പേര്‍ ഇതുപോലെ വരാനിരിക്കുന്നു, അവര്‍ക്കും അവരുടെ പരമ കാരുണ്യവാനായ, മഹാത്മാവായ ദൈവത്തിനും നമ്മള്‍ക്കൊന്നിച്ചു സ്തുതിക്കാം.

Friday, 23 November 2012

യുക്തിവാദികള്‍  സാമൂഹ്യവിപത്ത് .....!!!
ചിര പുരാതന കാലം മുതലേ ഫെയിസ് ബുക്ക് യുക്തിവാദികള്‍ മതത്തെ ആക്രമിച്ചിരുന്നതായി ചരിത്രത്തില്‍ പറയപ്പെടുന്നു,എന്നാല്‍ ഈയടുത്ത കാലത്ത്,(ഈ അടുത്ത കാലത്ത് എന്ന് പറഞ്ഞാല്‍ രണ്ടു മൂന്നു ദിവസം മുന്‍പായി) യുക്തിവാദികള്‍ മതത്തെയും വിശ്വാസത്തെയും കടന്നാക്ക്രമിച്ചതിന്റെ ചരിത്ര രേഖകള്‍ കണ്ടെടുക്കുകയുണ്ടായി, ആ രേഖകളുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഞെട്ടിച്ച ലക്ഷ കണക്കിന് മനുഷ്യരുടെ കുരുതിക്ക് കാരണമായ, മുസ
്ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ നടന്ന കുരിശു യുദ്ധത്തിനു കാരണക്കാര്‍ ഫെയിസ് യുക്തിവാദികളാണ്, ഭാരതത്തില്‍ നടന്ന ആര്യ-ദ്രാവിഡ സംഘര്‍ഷങ്ങള്‍ക്ക് കാരണവും ഫെയിസ് ബുക്ക് യുക്തിവാദികലെന്നു ഹാരപ്പ മോഹന്ജ ദാരൊ ഉല്‍ഖനനങ്ങള്‍ വ്യെക്തമാക്കുന്നു, ഇവിടെ നിന്നും കണ്ടെടുത്ത " f " ആകൃതിയിലുള്ള കത്തി ഫെയിസ് ബുക്കിന്റെ ലോഗോയെ അനുസ്മരിപ്പിക്കുന്നതാണ്,( ഇതില്‍ നിന്നുമെത്രേ ഇങ്ങനെയൊരു അനുമാനതിലെതിയത്) പിന്നീട് നടന്ന ഹിന്ദു മതത്തിലെ ശൈവ-വൈഷണവ യുദ്ധങ്ങള്‍ക്ക് യുക്തിവാദികള്‍ തിരികൊളുത്തി, ഇത് കൂടാതെ ഭാരതത്തില്‍ ഒരുപാട് ജാതീയ സംഘട്ടനങ്ങള്‍ക്ക് യുക്തിവാദികള്‍ കാരണക്കാരായി, ലക്ഷകണക്കിന് മനുഷ്യ ജീവന്‍ പൊളിഞ്ഞു വീണ ഇന്ത്യ പാക്കിസ്ഥാന്‍ വിഭചന കാലത്തെ മരണത്തിനു കാരണക്കാര്‍ യുക്തിവാദികലെന്നു ലാറി കൊളിന്‍സും, ഡൊമിനിക്ക് ലാപ്പിയരും ചേര്‍ന്നെഴുതിയ " freedom at midnight " ഇല്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴാണ് അത് സ്ഥിരീകരിച്ചത്. അമേരിക്ക ഇറാക്കില്‍ നടത്തിയ അധിനിവേശം യുക്തിവാദികളുടെ മലപ്പുറം ജില്ലാ സമ്മേളനത്തിന് ഫണ്ട് സ്വരൂപിക്കാന്‍ ആണെന്നാണ്‌ വെളിപ്പെടുത്തപ്പെട്ട രഹസ്യങ്ങലിലൊന്ന്. ഇസ്രയേല്‍-- പലസ്തീന്‍ പോരാട്ടത്തിനു സാമ്പത്തിക സഹായം നല്‍കുന്നത് മലപ്പുറത്തെ ചില യുക്തിവാദ നേതാക്കളാണെന്ന് സംശയാതീതമായി പുതിയ രേഖകളില്‍ പറയുന്നുണ്ട്, ഇങ്ങനെ ലോകത്തെ നടുക്കിയ എത്രയോ മതയുദ്ധങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കാരണക്കാര്‍ സൂക്കര്‍ബെര്‍ഗ് സൃഷ്ടിച്ച ഫെയിസ് ബുക്ക് യുക്തിവാദികളും മറ്റു മാനവികവാദികലുമാനെന്നു അര്‍ത്ഥ ശങ്കക്കിടയില്ലാതെ തെളിയിക്കപ്പെട്ടു കഴിഞ്ഞു, ഇറാക്കിലും പാക്കിസ്ഥാനിലും ഒക്കെ നടക്കുന്ന സുന്നി ഷിയാ കശാപ്പുകള്‍ മറ്റാരുമല്ല നേതൃത്വം കൊടുക്കുന്നത്. എത്രയോ ആരാധനാലയങ്ങള്‍ യുക്തിവാദികളാല്‍ നശിപ്പിക്കപ്പെട്ടു, എത്രയോ യുക്തിവാദികള്‍ രാജ്യ ദ്രോഹപരമായ കുറ്റ കൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നു .കേരളത്തിലെ കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ പ്രഥമ സ്ഥാനം യുക്തിവാദികലാണ്.കള്ള നോട്ടു,ബലാല്‍സന്ഘം, പെണ്‍വാണിഭം, മോഷണം, പിടിച്ചു പറി,മയക്കു മരുന്ന് വില്‍പ്പന,മറ്റു രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ എല്ലാം യുക്തിവാദികള്‍ മുന്നിട്ടു നില്‍ക്കുന്നു.ഈയടുത് യുക്തിവാദികളെ ഉള്‍കൊള്ളാനുള്ള സ്ഥലപരിമിതി മൂലം ജയിലുകള്‍ പോലും പുതുക്കി പണിയെണ്ടിവന്നിരുന്നു. അന്യസംസ്ഥാന സ്ഫോടന പരമ്പരയില്‍ പങ്കുടെന്നു സംശയിക്കുന്ന കൊല്ലത്തെ ഒരു യുക്തിവാദി നേതാവിനെ അന്യസംസ്ഥാന പോലീസ് അരെസ്റ്റു ചെയ്യാന്‍ എത്തിയപ്പോള്‍ യുക്തിവാദികലെല്ലാം വലയം തീര്‍ത്തു ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ട്ടിച്ചത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവമായിരുന്നു, അതുപോലെ മരണമടഞ്ഞ ഏതോ യുക്തിവാദി ആചാര്യനെ വിമര്‍ശിച്ചത്ന്റെ പേരില്‍ ഒരു അധ്യാപകനെ ഈയിടക്ക് യുക്തിവാദികള്‍ കൈവെട്ടി നീതിന്യായ വ്യവസ്ഥക്ക് വെല്ലു വിളി ഉയര്‍ത്തിയിരുന്നു, മലപ്പുറമാണ് യുക്തിവാദികളുടെ കേരളത്തിലെ ആസ്ഥാനം,മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത് യുക്തിവാദികള്‍ ഹെക്റ്റര്‍ കണക്കിന് സ്ഥലം വാങ്ങി മതില് കെട്ടി ദുരൂഹ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. ഇവിടെ മതക്കാരെ നിര്‍ബന്ധിച്ചു യുക്തിവാദികളാക്കുന്നുവെന്നും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്നും പുതിയ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു, മാത്രമല്ല ഇവിടെ യുക്തിവാദികള്‍ ആയോധന കലകള്‍ അഭ്യസിക്കുകയും മറ്റു സ്ഫോടന വസ്തു നിര്‍മാണം നടത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് രേഖകളില്‍ പറയുന്നുണ്ട്, സ്ഫോടന വസ്തു നിര്‍മാണത്തിനിടെ ചില യുക്തിവാദികള്‍ അപകടം സംഭവിച്ചു പരുക്ക് പറ്റിയതായും ചിലര്‍ മരണ മടഞ്ഞതായും രേഖകളില്‍ പറയുന്നുണ്ട്. ഇങ്ങനെ മൊത്തം ലോകത്തെങ്ങും നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ എല്ലാ വര്‍ഗീയ കലാപങ്ങളും യുദ്ധങ്ങളും ലഹളകളും യുക്തിവാദികളുടെ നേത്രുത്വത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത് എന്നതിന്റെ ചരിത്ര രേഖകളാണ്. മൌദൂദിയന്‍ ഭൂഗര്‍ഭ ഉത്ഖനന ശാസ്ത്ര പണ്ഡിറ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്...!! കേരളത്തിലെ അങ്ങോളമിങ്ങോലമുള്ള നായകള്‍ക്ക് വെട്ടേലക്ക്ന്നത് യുക്തിവാദികള്‍ ആയുധ പരിശീലനം നടത്തുന്നതിന്റെതാനെന്നു സംശയിക്കപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട് .എന്നാല്‍ വരും കാലങ്ങളില്‍ മാനവരാശിക്കും രാജ്യങ്ങളുടെ അഖണ്ടതക്കും നിലനില്‍പ്പിനും ഭീഷണി ഉയര്‍ത്തുന്ന ഫെയിസ് ബുക്ക് യുക്തിവാദികളെ തുരത്താനുള്ള വഴിയും യാഥാസ്ഥികരെ നാണിപ്പിക്കുന്ന പുരോഗമന മൊല്ലമാര്‍ മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി പഠനം നടത്തി കണ്ടെത്തി കഴിഞ്ഞു, അതത്രേ "തെറിയഭിഷേകം" എന്ന അവസാന അസ്ത്രം .......!!! പാവം യുക്തിവാദികള്‍, അവര്‍ക്ക് തെറി പറയാന്‍ അറിയില്ലല്ലോ ..! അവര്‍ മുട്ടുമടക്കയിത് തന്നെ .

ദീനിന്റെ വഴിയിലെ പ്രതിസന്ധികള്‍     
സ്ത്രീക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും തോന്നുന്ന സ്വാഭാവിക ലൈംഗിക തൃഷ്ണ പോലെ തന്നെ മനുഷ്യനടക്കമുള്ള ജീവജാലങ്ങളില്‍ കാണപ്പെടുന്ന ഒരു (വികല ? ) ലൈംഗിക ചോദനയാണ് സ്വവര്‍ഗ ലൈന്ഗികത. നല്ലൊരു ശതമാനം ആളുകള്‍ ഇത്തരം ജനിതക ഘടനാപ
രമായ കൃത്യതയില്ലായ്മയിലാണ് ജനിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പലരും ധരിക്കുന്നത്, കുളിക്കുന്ന, പല്ല് തേക്കുന്ന, ശൌച്യം ചെയ്യുന്ന ശീലം പോലെ ഇതൊരു ആര്‍ജിത ശീലമായിട്ടാണ്. ( അങ്ങനെ ശീലമായിട്ടുള്ളവരും ഇല്ലയെന്നല്ല, അത്തരക്കാര്‍ മലപ്പുറത്തൊക്കെ നല്ലൊരു ശതമാനം ഉണ്ട്,അത് വേറെ,) മുഖ്യമായും ഇത് ജനിതക 'വൈകല്യമാണ്'. ആര്‍ജിത ശീലം "ചികിത്സയിലൂടെ" മാറ്റിയെടുക്കാവുന്നതാണ്, എന്നാല്‍ ജനിതക പ്രശ്നക്കാരെ അതിനു മുതിരുന്നത് വൃഥാവിലാണ്. നമ്മള്‍ ഓരോരുത്തരും ബാഹ്യമോ ആന്തരികമോ ആയ വൈകല്ല്യങ്ങളോ ടെയാണ് ജനിച്ചിട്ടുള്ളത്‌, വൈകല്ല്യമില്ലാതെ ജനിക്കാതവരായി ആരും ഇല്ല, എത്രയോ പേര്‍ ബുദ്ധി വികാസമില്ലാതെ, ഒട്ടിസതോടെ, ഇടം കയ്യന്മാരും ഹിജടകലുമായി എല്ലാം ജനിക്കുന്നു. അത് പോലെ തന്നെയുള്ള ഒരു "വൈകല്ല്യം" ( വൈകല്ല്യം എന്ന് വിശേഷിപ്പിക്കുന്നതില്‍ അത്തരക്കാര്‍ ക്ഷമിക്കുമല്ലോ ) തന്നെയാണ് സ്വവര്‍ഗ ലൈംഗിക ചിന്തയും.
യാഥാസ്ഥിക സമൂഹങ്ങലോന്നും ഇത്തരം വാസനക്കാരെ അന്ഗീകരിക്കുന്നില്ല, കാരണം ഇത് മതവിരുദ്ധമായ ഒരു നീച കൃത്യമായിട്ടാണ് കണക്കാക്കുന്നത്, മത സദാചാര- ധാര്‍മിക ഉചിഷ്ട്ടങ്ങളില്‍ കെട്ടിപടുത്ത സമൂഹങ്ങളും ഇത് പ്രകൃതി വിരുദ്ധ കൃത്യമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ അനേകായിരങ്ങള്‍ ഈ പൊതു സമൂഹത്തിന്റെ കൃത്രിമ സദാചാര ധാര്‍മിക ചട്ടകൂടിനു വിധേയരായി, തങ്ങളുടെ ലൈന്ഗികത അടിച്ചമര്‍ത്തി ജീവിച്ചു വരുന്നു.
നിരന്തര പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന സമൂഹങ്ങളില്‍ ഇത്തരക്കാരുടെ പ്രശ്നങ്ങളില്‍ മനുഷ്യാവകാശത്തിന്റെ തലം ദര്‍ശിക്കുകയും പല രാജ്യങ്ങളും അത്തരക്കാര്‍ക്കു അവരുടെ ലൈന്ഗികത പങ്കുവെക്കാനും അവര്‍ക്ക് പരസ്പ്പരം ഇണകളാകാനുമുളള നിയമപരമായ അംഗീകാരം നല്‍കുകയും ചെയ്തു കഴിഞ്ഞു. കാരണം ഇതൊരു മനുഷ്യാവകാശ പ്രശ്നം തന്നെയാണ്, വിശപ്പ്‌,ദാഹം,കാമം മനുഷ്യന്റെ അടിസ്ഥാന ശാരീരിക ആവശ്യമാണെങ്കില്‍, തീര്‍ച്ചയായും സ്വാഭാവിക ലൈംഗികത ആസ്വദിക്കുന്ന എല്ലാവരെയും പോലെ ഇവര്‍ക്കും ഈ അടിസ്ഥാന ആവശ്യ ലഭ്യത നിഷേധിക്കാനാവില്ല, അതു കൊണ്ട് തന്നെ നീതിയുടെയും ന്യായത്തിന്റെയും തുല്ല്യ വിതരണത്തില്‍ വിശ്വസിക്കുന്ന, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മാനവികവാദികളായ യുക്തിവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ നീതി നിഷേധത്തിനെതിരെ ശക്തമായി നിലപാടെടുക്കുന്നു, എന്നാല്‍ മതസമൂഹം യുക്തിവാദികളെയും മറ്റും ഈ നിലപാടിന്റെ പേരില്‍ ലൈംഗിക ജീര്‍ണതക്ക് വേണ്ടി നില കൊള്ളുന്നവര്‍ എന്നാക്ഷേപിച്ചു കൂവിയാര്‍ക്കാനാണ് താല്‍പ്പര്യപ്പെടുന്നത്, എന്നാല്‍ ഞങ്ങള്‍ക്ക് നന്നായറിയാം ഇത് മതങ്ങളിലെ മന്ദബുദ്ധി ദൈവം കൈകാര്യം ചെയ്യുന്ന പോലെ വിലക്കുകളും ശിക്ഷകളും ഏര്‍പ്പെടുത്തി തടയിടാനാവില്ല എന്ന്. അതു കൊണ്ട് തന്നെ നീതിക്കും ന്യായത്തിനും മനുഷ്യത്വത്തിനും വേണ്ടി നില കൊള്ളുന്നതിന്റെ പേരില്‍ നിങ്ങള്‍ക്ക് ഞങ്ങളെ എന്തും വിളിക്കാം ....
രാജ രവിവര്‍മ; ദൈവങ്ങളുടെ ദൈവം 
കണ്ണെഴുതി പൊട്ടും തൊട്ടു, ലിപ്സ്ടിക്കിട്ടു, പട്ടു ചേലകള്‍ ചുറ്റി, സര്‍വാഭരണ വിഭൂഷിതകളും വിഭൂഷിതന്മാരുമായ ദൈവങ്ങള്‍...,.!! കല്ലിലും മണ്ണിലും മരത്തിലുമെല്ലാം ചെളിപിടിച്ചും ചിതലരിച്ചും കിടന്നിരുന്ന ദൈവങ്ങളെ ഇത്രമാത്രം സൌന്ദര്യവല്‍ക്കരിച്ചത് ആരാണ് ..!? സംശയമില്ല ഭാവനകള്‍ക്ക് മൂര്‍ത്തത നല്‍കാന്‍ ശേഷിയുള്ള കലാകാരന്മാര്‍ തന്നെ, ഇതില്‍ ഒരു പങ്കു വഹിച്ച ചിത്രകാരന്മാരില്‍ ഒരാളായിരുന്നു രാജ രവിവര്‍മ്മ, ഒരുപാ
ട് പുരാണ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം അദ്ദേഹത്തിന്റേതായ ഭാവനയുടെ ചാരുത പകര്‍ന്നു നല്‍കുകയുണ്ടായി, ഇങ്ങനെ അദ്ദേഹത്തെ പോലുള്ള കലാകാരന്മാര്‍ രൂപം നല്‍കിയ ചിത്രങ്ങളും ബിംബങ്ങളുമാണ് ഭക്തകുചേലന്മാര്‍ തങ്ങളുടെ പൂജ മുറികളിലും ക്ഷേത്രങ്ങളിലും ചില്ലിട്ടു സൂക്ഷിച്ച്‌., തിരിയും വിളക്കും കൊളുത്തി വെച്ച് പൂജിക്കുന്നത്, പാലും പഴവും നല്‍കി തങ്ങളുടെ ആവശ്യങ്ങളും, അഭിലാഷങ്ങളും ഉണര്‍ത്തിക്കുന്നതുമെല്ലാം ഈ മനുഷ്യ സൃഷ്ട്ട ദൈവങ്ങളോട് തന്നെ. വാസ്തവത്തില്‍ രവി വര്‍മ്മയെ പോലുള്ള കലാകാരന്മാരെയാണ് വിശ്വാസികള്‍ പൂജിക്കേണ്ടതും തൊഴേണ്ടതും.

ആള്‍ദൈവങ്ങള്‍; ജീവിതം,നാടകം  
കച്ചവട വിജയത്തിന് പരസ്യതന്ത്രങ്ങള്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്, ഭക്തികച്ചവടത്തിലും ഇങ്ങനെയുള്ള വൈവിധ്യ പരസ്യ തന്ത്രങ്ങള്‍ പ്രയോഗിക്കപ്പെടുന്നു. മാന്ത്രികവിദ്യകളും സാമ്പിള്‍ വിതരണവും അങ്ങാടി വാണിഭക്കാരുടെ പരസ്യ തന്ത്രങ്ങളാണ്, ഇങ്ങനെ ചെപ്പടിവിദ്യകള്‍ കാണിച്ചു ആളെ കൂട്ടി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന അങ്ങാടി വാണിഭക്കാരുടെ നിലവാരം മാത്രമാണ് ആള്‍ദൈവങ്ങല്‍ക്കുള്ളത്, ഇങ്ങനെ ആളുകളെ പറ്റിച്ചു പിടുങ്ങുന്ന കണക്കില്ലാത്ത പണത്തില്‍ നിന്നും കുറച്ചെടുത്തു
"സല്‍ കര്‍മങ്ങള്‍""""""'" ചെയ്യുന്നതോടെ ആള്‍ദൈവം വിപണി കയ്യടക്കുകയായി, ,പിന്നെ ആരും ചോദിക്കാനും പറയാനും ഇല്ല, എന്തും ആവാം, ചോദിക്കുന്നവരും പറയുന്നവരും കുറ്റവാളികള്‍ .....!!!