Monday, 24 September 2012

മതം പ്രചാരണവും യാഥാര്‍ത്യവും 
മതങ്ങളെ ഉപരിപ്ലവമായി സമീപിച്ചു കൊണ്ട്  സമൂഹത്തിലെ പല  "ശ്രേഷ്ഠ " വ്യക്തിത്വങ്ങളും    പ്രകീര്‍ത്തിച്ചു കാണാറുണ്ട്‌, എത്ര വിശാല കാഴ്ചപ്പാടുള്ള സംസ്ക്കാരമാണ് ഹൈന്ദവ സംസ്ക്കാരം .... എത്രയോ മതങ്ങള്‍ ആ സംസ്ക്കാരത്തില്‍ ഉദയം കൊണ്ട് , എത്രയോ മതങ്ങളെ സ്വീകരിച്ചുരുതി തണലേകി വളര്‍ത്തി വലുതാക്കി, എത്രയോ മഹാന്മാര്‍ക്ക് ജന്മമേകിയ മതം...!! എത്രയോ മഹാന്മാര്‍ ഈ മതത്തെ വാനോളം പുകഴ്ത്തിയിരിക്കുന്നു ...!! ഗാന്ധിജി ജനിച്ചു വളര്‍ന്നതു
ം ഈ മതത്തിലാണ് ഈ മതത്തിന്റെ അന്തസില്ലായ്മ കൊണ്ട് അദ്ദേഹം മതം മാറിയില്ല .! അന്യ മതത്തില്‍ ജനിച്ച ശാസ്ത്രഞ്ഞനായ അബ്ദുല്‍ കലാം ഈ മതത്തിന്റെ ആചാരാനുഷ്ട്ടാനങ്ങള്‍ പിന്തുടരുന്നു....!! അങ്ങനെ പോകുന്നു വര്‍ണനകള്‍ ....... ഇത്തരത്തിലുള്ള വര്‍ണനകളും പുകഴ്ത്തലുകള്‍ കേട്ട്കൊണ്ട് ഒരു മതത്തെ വിലയിരിതാനാവുമോ..? അത് തീര്‍ച്ചയായും ബാലിശമായിരിക്കും .! ഹൈന്ദവത എന്തെന്ന് മനസിലാക്കാന്‍ ഗീതയും മനുസ്മൃതിയും അടക്കമുള്ള അതിന്റെ ഗ്രന്ഥങ്ങള്‍ പഠന വിധേയമാക്കെണ്ടിയിരിക്കുന്നു . എത്ര നിക്രുഷ്ട്ടമായിട്ടാണ് ഹൈന്ദവ ഭരണഘടനയായ മനുസ്മൃതി മനുഷ്യരെ വേര്‍ തിരിച്ചു നിര്തുന്നതെന്നും,ധര്‍മ യുദ്ധം എന്ന പേരില്‍ ഏതു അധാര്‍മിക പ്രവര്‍ത്തിയിലൂടെയും തന്റെ സഹോദരന്മാരെയും ബന്ധു മിത്രാദികളെ അടക്കം കൊന്നു കൊലവിളിക്കാം എന്നും ഭഗവത് ഗീതയും വരച്ചു കാട്ടുന്നു . ഈ മാനവിക വിരുദ്ധമായ ഗ്രന്ഥങ്ങളുടെ പുറത്താണ് ഹൈന്ദവത നില കൊള്ളുന്നത്‌........................................................................................................................................ .
.ഈ ഗ്രന്ഥങ്ങള്‍ കൂടെ പരിഗണിച്ചു മാത്രമേ ഹൈന്ദവത എന്താണെന്ന് വിലയിരുതാനാവൂ.
...................................................................................................................... ഗാന്ധിജി പലപ്പോഴും തന്റെ അഹിംസയിലൂന്നിയ ദര്‍ശനങ്ങള്‍ കൈകൊണ്ടത് യേശുവില്‍ നിന്നാണ് ,അദ്ദേഹത്തിന്റെ "ഒരു കരണ തടിചാല്‍ മറുകരണവും കാണിച്ചു കൊടുക്കുക" എന്ന വിവരക്കേട് പ്രസിദ്ധമാണല്ലോ, ഇങ്ങനെ സഹനത്തിന്റെയും കാരുന്ന്യതിന്റെയും പല അംശങ്ങളും യേശുവിന്റെത് തന്നെ ,ഗാന്ധിജിയുടെ ഈ ഒരു നടപടിയുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവത ഒരു പരിപാവനമായ തത്വ സംഹിതയാനെന്നും മറ്റുള്ളവര്‍ക്ക് പിന്‍പറ്റാവുന്ന ഒന്നാണെ ന്നുമുള്ള നിഗമനത്തില്‍ എത്താമോ ..?? എത്ര സ്വതന്ത്ര ചിന്തകരെയും പുരോഗമന വാദികളെയും ശാസ്ത്രന്ജരെയും ഇവരുടെ നിലപാടുകള്‍ മത വിരുദ്ധ മാണെന്ന് പറഞ്ഞു ഈ മതം കൊന്നു കുഴിച്ചുമൂടി...!??...........................................................................................................................................................................................................................................ആഗോള ഇസ്ലാമിന്റെ ഭരണസിരാ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ഖിലാഫത്ത് വൈദേശിക ആക്രമണത്തില്‍ തച്ചു തകര്‍ക്കപ്പെട്ടപ്പോള്‍ ഈ പതനത്തില്‍ ബഹു പൂരിപക്ഷം വരുന്ന ഇസ്ലാമിക ലോകവും കാര്യമായ പ്രതികരണത്തിനും പ്രതിഷേധത്തിനും തുനിയുകയുണ്ടായില്ല, എന്നാല്‍ നമ്മുടെ ഇന്ത്യ ഉപഭൂഗണ്ടത്തില്‍ ഈ തകര്‍ച്ച മുസ്ലിങ്ങള്‍ക്ക്‌ കാണിച്ചു കൊടുത്തു അവരോടു വിലപിക്കാനും സമരം ചെയ്യാനും ആഹ്വാനം ചെയ്യാന്‍ ഒരു മഹാനാനുണ്ടായിരുന്നു മറ്റാരുമല്ല സാക്ഷാല്‍ ഗാന്ധിജി, "മുസ്ലിങ്ങളെ നിങ്ങളുടെ ഖിലാഫത്ത് ഇതാ വെള്ളക്കാര്‍ തച്ചു തകര്‍ത്തിരിക്കുന്നു അവരോടു സന്ധിയില്ല സമരത്തിന്‌ സജ്ജരാകൂ".......... എന്നായിരുന്നു ഗാന്ധിജിയുടെ ആഹ്വാനം...!! ഇന്ത്യന്‍ സ്വതന്ത്ര സമരത്തില്‍ നിന്നും പിന്തിരിഞ്ഞു നിന്നിരുന്ന മുസ്ലിങ്ങളെ ആ ദൌത്യതിലേക്ക് കൊണ്ട് വരികയായിരുന്നു ഗാന്ധിജി തന്റെ ഈ ആഹ്വാനതിലൂടെ ചെയ്തത്, അതാണ്‌ ഗാന്ധിജിയുടെ രാഷ്ട്രീയ വിരുതു...!! ( ഈ ആഹ്വാനത്തിന്റെ പരിണിത ഫലം നാം പിന്നീട് ചരിത്രത്തില്‍ കണ്ടു, ഈയുള്ളവന്റെ നാട്ടിലും "പൂക്കോട്ടൂര്‍ കലാപം" ഇതിന്റെ പേരില്‍ നൂറുകണക്കിന് ആളുകള്‍ മരണമടഞ്ഞു ) അത്തരത്തിലുള്ള ഗാന്ധിജി ഇസ്ലാമിനെ പുകഴ്ത്തിയുട്ടുന്ടെങ്കില്‍ അത് ചിലതെല്ലാം ഉദ്ദേശിച്ചു തന്നെയായിരിക്കും. തന്റെ ഒരു മകന്‍ ഇസ്ലാം മത സ്വീകരിച്ചപ്പോള്‍ ഈ വിശാല ഹൃദയത്തിനുടമയായ ഖുറാന്‍ വായിക്കുന്നു എന്ന് പറയുന്ന ഇദ്ദേഹം അസഹിഷ്ണുതനായി, ഇസ്ലാമിനോട് ആദരവും ബഹുമാനവും ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം മകനെ ആശിര്‍വദിക്കുമായിരുന്നു .പക്ഷെ മകനെ തിരിച്ചു സ്വന്തം മതത്തിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത്. ......................................................................................................................................ഏതു മതങ്ങളെ കുറിച്ച് പഠിക്കാനും ആ മതത്തിന്റെ സത്യസന്ധമായ ചരിത്രാവലോകാനും കൂടി കണക്കിലെടുക്കെണ്ടിയിരിക്കുന്നു . ഇത് ഇസ്ലാമിനും ബാധകമാണ് , അത് കൊണ്ട് തന്നെ ഖുറാനും ഹദീസും ഒപ്പം ചരിത്രവും സ്വതന്ത്രമത പഠിതാക്കള്‍ പഠന വിധേയമാക്കെണ്ടിയിരിക്കുന്നു . അപ്പോള്‍ മാത്രമേ ഇസ്ലാമിക പഠനം പൂര്‍ത്തിയാകൂ,എന്നാല്‍ മതം പലപ്പോഴും ചരിത്രം തമസ്ക്കരിക്കുന്നു. "ഇസ്ലാമായെങ്കില്‍ മാത്രമേ ഒരാള്‍ നല്ല മനുഷ്യനാവൂ," "ഒരു അന്യമത വിശ്വാസിയായത്തിന്റെ പേരില്‍ തന്നെ അല്ലാഹു എന്ന ദൈവം നരക തീയിലിട്ടു കത്തിക്കും " എന്ന് പോലും ഗാന്ധിജിക്ക് മനസിലാകാതെ പോയല്ലോ, എന്നാരെങ്കിലും വിചാരിച്ചാല്‍ തെറ്റി,ഗാന്ധിജി എല്ലാം മനസിലാക്കിയിട്ടുണ്ട്, മറ്റുള്ളവര്‍ ഗാന്ധിജിയെ മനസിലാക്കിയതാണ് തെറ്റിപോയത്‌, അതാണ്‌ ഗാന്ധിജി ..!!!
ജിന്ന, സവര്‍ക്കര്‍ വെറുക്കപ്പെട്ട നിരീശ്വരവാദികള്‍ 
മുഹമ്മദാലി ജിന്നയും ഇസ്ലാമും തമ്മിലുള്ള ബന്ധമെന്തായിരുന്നു ? ജിന്നയുടെ മാതാപിതാക്കള്‍ ഇസ്ലാമാതക്കാരായിരുന്നു അത്ര തന്നെ.! ഒരു തരത്തിലുള്ള ഇസ്ലാമികമായ  ആചാരങ്ങളും അനുഷ്ട്ടനങ്ങളും തന്റെ ജീവിതത്തില്‍ പകര്‍ത്താതിരുന്ന വ്യക്തിയായിരുന്നു ജിന്ന. ഇന്ഗ്ലണ്ടില്‍ നിന്നും ഒരു "പച്ച"  പരിഷ്ക്കാരിയായിട്ടാണ് ജിന്ന നിയമ പഠനം കഴിഞ്ഞെത്തിയത്. സദാ നല്ല വൃത്തിയില്‍ കോട്ടും സ്യൂട്ടും ധരിച്ചു നടന്നിരുന്ന ജിന്ന തന്റെ സമുദായക്കാരെ വൃത്തിഹീനരും സംസ്ക്കാര ശൂന്യരുമായിട്ടാണ് കരുതിയത്‌, അവരുടെ കൈപിടിച്ച് കുലുക്കിയാല്‍ കൈ കഴുകേണ്ടി വരുമെന്ന് വരെ അദ്ദേഹം ധരിച്ചു. മുസ്ലിങ്ങള്‍ താണുവണങ്ങി ഒച്ചാനിച്ചു നില്‍ക്കേണ്ട ഔലിയ, തങ്ങള്‍, മൊല്ലമാരെ അദ്ദേഹം അങ്ങേയറ്റം വെറുക്കുകയും അവരെ തന്റെ ജീവിത പരിസരത്ത് നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു . തന്റെ സമുദായ ഭാഷയായ ഉര്‍ദു പോലും അദ്ദേഹത്തിന് വലിയ പിടിയുണ്ടായിരുന്നില്ല. പന്നി മാംസവും മദ്യവും ജിന്നയുടെ ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു അദ്ദേഹം ജീവിത സഖിയാക്കിയതാവട്ടെ ഒരു അന്യമതക്കാരിയെയും. ഇങ്ങനെയൊക്കെയുള്ള ജിന്ന മുസ്ലിം രാഷ്ട്രത്തിന്റെ വക്താവായത് അദ്ദേഹത്തിന്റെ അധികാര മോഹവുമായി ബന്ധപ്പെട്ട ഒരു വശമായിരിക്കാം. 
...................................................................................................... മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച 
വിനായക് ദാമോദര്‍ സവര്‍ക്കര്‍,ഹിന്ദുത്വവാദികളുടെ കാറല്‍ മാര്‍ക്സ്,ആണ് മറ്റൊരു "നാസ്തികന്‍""" " . ഇഷ്ട്ടം പോലെ സെലെക്ഷനുള്ള ഹൈന്ദവ ദൈവങ്ങളില്‍ ഒരൊറ്റ ദൈവത്തെയും സവര്‍ക്കര്‍ തന്റെ ദൈവമാക്കിയില്ല. എല്ലാ ഹൈന്ദവ ആരാധനകളില്‍ നിന്നും പിന്തിരിഞ്ഞു നിന്ന അദ്ദേഹം, ഒരു ഹൈന്ദവ രാഷ്ട്ര ഭൂമികയുടെ വക്താവായിരുന്നു. 1923 ല്‍ "ആരാണ് ഹിന്ദു" എന്ന തന്റെ ലഘു പ്രബന്ധത്തില്‍ "ഹിന്ദുത്വം" എന്ന വാക്ക് പരിചയപ്പെടുത്തി കൊണ്ട് അദ്ദേഹം ഹൈന്ദവന് പുതിയ അര്‍ത്ഥ തലങ്ങള്‍ മെനെഞ്ഞെടുത്തു,"ഹിന്ദുസ്ഥാന്‍ പുണ്യ ഭൂമിയായി,പിതൃ ഭൂമിയായി അന്ഗീകരിക്കുന്നവര്‍ മാത്രമേ ഹൈന്ദവരായിട്ടൊള്ളൂ" എന്നതായിരുന്നു ആ നിര്‍വചനം. ഹൈന്ദവ ദേശീയബോധം അദ്ദേഹത്തെ ഒരു സമ്പൂര്‍ണ്ണ മുസ്ലിം വിരോധിയും ഗാന്ധിജിയെ കൊല്ലാനുള്ള പ്രേരക ശക്തിയാവുന്നതില്‍ വരെ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്തു .
.......................................................................................................
ജിന്ന,സവര്‍ക്കര്‍,ഭഗത് സിംഗ് അവിഭക്ത ഇന്ത്യക്ക് വേണ്ടി തങ്ങളുടേതായ പങ്കു വഹിച്ച, "സംഭാവന" നല്‍കിയ മൂന്നു മഹാരഥന്മാര്‍ , പക്ഷെ എന്ത് കൊണ്ടാണ് ഈ മൂന്ന് നാസ്തികരെയും വേറിട്ട കണ്ണ് കൊണ്ട് സമൂഹം നോക്കി കാണുന്നത് എന്നുള്ളത് വരികള്‍ക്കിടയില്‍ നിന്ന് തന്നെ വ്യക്തമാകുന്ന കാര്യമാണ്.ആദ്യത്തെ രണ്ടു പേരും നാസ്തികത തങ്ങളുടെ ജീവിത ദര്‍ശനമായി സ്വീകരിച്ചവര്‍ അല്ല, നാസ്തികതക്ക് എന്തെങ്കിലും സംഭാവ നല്‍കണമെന്നും നാസ്ഥികരായി തങ്ങളെ ലോകം വിലയിരുത്തണമെന്നും ആഗ്രഹിച്ചവരല്ല . മറിച്ചവര്‍ ചില പ്രത്യേക മതങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടവരാന്, ഒരാള്‍ ഹൈന്ദവ ദേശീയ വാദിയും മറ്റൊരാള്‍ മുസ്ലിം ദേശീയവാദിയും. നാസ്തികത മുന്നോട്ടു വെക്കുന്ന മതനിരപേക്ഷത, മാനവികത തുടങ്ങിയ ഗുണങ്ങള്‍ ഇവര്ക്കന്യമായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ മതനിരപേക്ഷതയും മാനവികതയും ഉയര്‍ത്തി പിടിച്ച ഇന്ത്യന്‍ ദേശീയ വാദിയായിരുന്ന ഭഗത് സിംഗ് നാസ്തികത തന്റെ ജീവിത ദര്‍ശനമാക്കിയ വ്യക്തിയും അത് ഉറക്കെ പ്രഖ്യാപിച്ച വ്യക്തിയുമാണ് അദ്ദേഹം . ഇത് തന്നെയാണ് ഈ മൂന്നു പേരും വേറിട്ട്‌ നില്‍ക്കുന്ന നാസ്തികരായി പരിഗണിക്കപ്പെടാന്‍ കാരണം. ജിന്നയെ പോലെ സവര്‍ക്കരെ പോലെ ചില പ്രത്യേക വീക്ഷണങ്ങള്‍ക്ക് പ്രത്യയശാസ്ത്രങ്ങള്‍ക്ക് തത്വശാസ്ത്രങ്ങള്‍ക്ക് പ്രമാണങ്ങള്‍ക്ക് വേണ്ടിയെല്ലാം വാദിച്ചവരും ഒരു ജനതയുടെ മേല്‍ നടപ്പിലാക്കാനും , അടിചെല്‍പ്പിക്കാനും തങ്ങളുടെ അധികാര വിനിയോഗം നടത്തിയ അല്ലങ്കില്‍ അധികാര അന്ധത ബാധിച്ച, "നാസ്തിക"രായിട്ടുള്ള ഒട്ടനവധി ക്രൂര ഭരണാധികാരികളെ ചരിത്രത്തില്‍ കാണാം. അവരെല്ലാം മറ്റൊരു തരത്തിലുള്ള മാനവിക ബോധമില്ലാത്ത ജിന്നമാരും സവര്‍ക്കര്മാരും ആയിരുന്നു.

ഗ്രന്ഥ  പാരായണ  പുണ്യം 

ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്സവങ്ങള്‍ 
അക്ഷയ ത്രിതീയ,ഗണേശോല്‍സവം മലയാളികള്‍ക്ക് ഈ അടുത്ത കാലത്തൊന്നും പരിചിതമല്ലാതിരുന്ന രണ്ടു ഉത്സവങ്ങളാണ് ഇവ, രണ്ടും ഉത്തരേന്ത്യന്‍ ഇറക്കുമതി. ഇതില്‍ ആദ്യത്തേതു ഒരു കമ്പോള ഉത്സവമാണ്‌, ഇത് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തതും ഇന്ന് ഇതിന്റെ സ്പോസെര്‍മാരും കേരളത്തിലെ പാവപ്പെട്ട സ്വര്‍ണ വ്യാപാരികള്‍ ആണ്, തികച്ചും കച്ചവട ലാക്കോടെ ഭക്തി കൂട്ടി കലര്‍ത്തി വെച്ച കെണിയില്‍ കേരളത്തിലെ നല്ലൊരു ശതമാനം സ്വര്‍ണ്
ണ ഉപഭോക്താക്കള്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ആ കാലയളവിലെ വില്‍പ്പനയും പരസ്യങ്ങളും ശ്രദ്ധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം. കച്ചവടത്തിന് ജനങ്ങളെ പറ്റിക്കാന്‍ ഭക്തി നല്ലൊരു ഉപകരണമാണെന്ന് നമ്മുടെ 916 പ്രഭൃതികള്‍ മനസിലാക്കിയതിന്റെ വിജയം, ഈ ഉത്സവം വിജയിപ്പിച്ച കേരളത്തിലെ മണ്ടശിരോമണികളായ ഭക്ത കുചേലന്മാര്‍ക്ക് സ്വയം അഭിമാനിക്കാം ....!! .
ഗണേശോല്‍സവം, ഉത്തരേന്ത്യയില്‍ വളരെ വിപുലമായി നടത്തപ്പെടുന്ന ഈ ഉത്സവം കേരളത്തിലേക്ക് ഈ അടുത്തകാലത്ത്‌ എഴുന്നള്ളിച്ചത് ഇവിടത്തെ കാവിവല്‍ക്കരണവാദികളാണ്. ഉത്സവത്തിന്‌ പഞ്ഞമില്ലാത്ത കേരളത്തിലേക്ക് വര്‍ഗീയ ലക്ഷ്യത്തോടെ ഇറക്കുമതി ചെയ്ത ഈ ഉത്സവം വര്‍ഗീയവാദികളുടെ നേത്രത്വത്തില്‍ തന്നെയാണ് നടത്തപ്പെടുന്നതും. ഈ കെണിയറിയാതെ മെല്ലെ മെല്ലെ ഈ ഉത്സവം സാധാരണ മതവിശ്വാസികളിലേക്കും സന്നിവേശിക്കപ്പെടുന്നു, അങ്ങനെ കാലാന്തരത്തില്‍ ഇതൊരു പൊതു ഉത്സവമാക്കി തങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യപ്രാപ്തിക്കാവും എന്നാണു കാവി പരിമളവാദികള്‍ കരുതുന്നത്. "താമരപ്പൂ വസന്ത " പരിമളം പടരുന്നതും സ്വപ്നം കണ്ടിരിക്കുന്നവര്‍ ഇനിയും എന്തൊക്കെ ആസൂത്രണവും ആയിട്ടാണാവോ അവതരിക്കാന്‍ പോകുന്നത് ...??
 

ദൈവത്തിന്റെ ബയോഡാറ്റ

ദൈവങ്ങളുടെ സമാനത 
സമൂഹത്തിലെ ബുദ്ധിജീവികളെന്നു നടിക്കുന്നവര്‍, രാഷ്ട്രീയക്കാര്‍, സാംസ്ക്കാരിക നായകര്‍, കപട "മതപണ്ഡിതര്‍'' തുടങ്ങിയവരുടെയെല്ലാം ഒരു വാദമാണ് ദൈവമെല്ലാം ഒന്നാണ് വ്യത്യസ്ത പേരുകളില്‍ വിളിക്കുന്നു എന്നേയുള്ളു, എന്നൊക്കെയുള്ള വിടുവായിത്തം.സത്യത്തില്‍ ദൈവങ്ങളെകുറിച്ച് ലവലേശം പാണ്ടിത്യമില്ലാതവരാണ് ഇവര്‍..., ദൈവങ്ങളെയെല്ലാം സൃഷ്ടിച്ചത് വിവിധ മതങ്ങളാണ്, വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത ഭൂമികയില്‍,
 വ്യത്യസ്ത സാമുഹിക- സാംസ്ക്കാരിക പാശ്ചാത്തലത്തില്‍ പിറവിയെടുത്ത മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവങ്ങളെല്ലാം തന്നെ വ്യത്യസ്ത സ്വഭാവ സവിശേഷതകള്‍ അടങ്ങിയവയാണ്.( ഇതുതന്നെ ദൈവം മനുഷ്യ സൃഷ്ട്ടമാണെന്നു തെളിയിക്കുന്നു. ) ഒരൊറ്റ ദൈവത്തിനും മറ്റു ദൈവങ്ങളുമായി പരിപൂര്‍ണ്ണ സമാനതകളില്ല. ഉണ്ടെങ്കില്‍ അത് താഴെ ചിത്രങ്ങള്‍ തമ്മിലുള്ള സമാനതകള്‍ പോലെയാണ്......!!!

ഹൈഫ അല്‍ മന്‍സൂര്‍
ഹൈഫ അല്‍ മന്‍സൂര്‍, സൌദി അറേബ്യയിലെ ആദ്യ സിനിമാ സംവിധായിക, "വദ്ജദ" എന്ന അവരുടെ സിനിമ വെനീസിലെ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനത്തിനു ഒരുങ്ങുകയാണ്, സൌദിയിലെ യാഥാസ്ഥിക മത മാമൂലുകളും ആധുനികതയും തമ്മിലുള്ള സംഘട്ടനമാണ് അവരുടെ ചിത്രത്തിന്റെ പ്രമേയം, അന്യ പുരുഷന്മാരോടപ്പം ജോലി ചെയ്യാന്‍ വിലക്കുകളുള്ള സൌദിയിലെ ഒരു പാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു കൊണ്ടാണ് അവര്‍ തന്റെ ഈ വ്യാഖ്യാതാ കലാസൃഷ
്ടി രൂപപ്പെടുത്തിയത്,
2005 ല്‍ അബ്ദുള്ള രാജാവ് സൗദി രാജാവായത്തിനു ശേഷം സിനിമയുടെ കാര്യത്തില്‍ ഭരണകൂടം ചില്ല വിട്ടുവീഴ്ചകള്‍ ചെയ്തതിന്റെ അനന്തരഫലമാണ് ഹൈഫയെ പോലുള്ളവര്‍..., കറുത്ത തുണി കൊണ്ട് ഒതുക്കാനാവാത്ത ഇത്തരം പ്രതിഭാധനരായ ഹൈഫമാരുടെ സര്‍ഗാത്മക കഴിവുകളെ ലോകം ഇനിയും കാത്തിരിക്കുന്നു .......!